5 Dec 2008

നാടിനെ നടുക്കിയ ദുരന്തം...

ഇന്നലെയുള്ളോര്‍ ഇന്നിവിടില്ല...
ഇനി വരികില്ല...!
റോഡപകടങ്ങള്‍ കേരളീയര്‍ക്കു പുതുമയല്ല. പക്ഷേ... ഒന്‍പതുകുട്ടികള്‍ ഒരുയാത്രാമൊഴിപോലും പറയാതെ മരണത്തിലേയ്ക്ക്‌ തലചായ്ച്ചപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറിനിന്നലെ നടുക്കത്തിന്റെ സായാഹ്നമായി. എന്നും സ്കൂള്‍ മടങ്ങി വീട്ടിലേയ്ക്കു യാത്രയാവുമ്പോലെ മരണത്തിലേയ്ക്കും ഒറ്റവരിയായാണവര്‍ നടന്നുനീങ്ങിയത്‌... ഇന്നലെ വൈകുന്നേരം സ്കൂള്‍ വിട്ട്‌ കൊച്ചുകുസൃതികളും കുറുമ്പുപറച്ചിലുമൊക്കെയായി വീട്ടിലേയ്ക്കുയാത്രയായ ആ കുരുന്നുകള്‍ക്കു പിന്നില്‍ മരണം പതിയിരിക്കുന്നതായവര്‍ അറിഞ്ഞില്ല.

കണ്ണൂര്‍ ജില്ലയിലെ പെരുമണ്ണു നാരായണവിലാസം എ.എല്‍.പി സ്കൂളിനു അടുത്തുതന്നെ ആയിരുന്നു അപകടസ്ഥലം. സ്കൂള്‍ വിട്ട്‌ കുട്ടികള്‍ പുറത്തേയ്ക്കിറങ്ങി അധികം കഴിയുമുന്‍പുതന്നെ ആയിരുന്നു സംഭവം. അമിതവേഗത്തില്‍ പിറകില്‍നിന്നെത്തിയ വാന്‍ ഇരുപതിതികം പോന്ന കുട്ടികളുടെ സംഘത്തെ ഇടിച്ചുതെറിപ്പിച്ചു. ഒന്‍പത്‌ പിഞ്ചുകുട്ടികളുടെ മരണതിനും പതിമൂന്നോളം പേരുടെ പരിക്കിനും കാരണമായ അപകടം ഇരിക്കൂറിന്റെ നടുക്കമായി. (കൂടുതല്‍ വിവരങ്ങള്‍
ഇവിടെ.. , ഇതുകൂടി വായിക്കുക, വീഡിയോ ഇവിടെ)

ആരേയും പഴിക്കാന്‍ മനസ്സനുവദിക്കുന്നില്ല... ജീവദാതാവറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നുമാത്രം ആശ്വസിക്കുന്നു... എല്ലാമറിയുന്നവന്റെ മുന്‍പില്‍ ഇതെന്തേ ഇങ്ങനെ എന്നുചോദിക്കാന്‍ നാമാളല്ല. പെരുമണ്ണിന്റെ തേങ്ങലില്‍ ഞാനും പങ്കാളിയാവുന്നു. ഒപ്പം പ്രാര്‍ത്ഥനാനിര്‍ഭരമായ ആദരാഞ്ജലികളും...

3 comments:

  1. വയ്യ ...ഈ ചേതസ്സറ്റ ഈ പിഞ്ചു മുഖങ്ങള്‍ കാണാന്‍..ആ ചിത്രമെങ്കിലും എടുത്തുമാറ്റൂ...........

    ReplyDelete
  2. Your comment on the tragedy is touchable & hopeful,I also unite with you to give condolence their loved ones.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete